വിസ്‌മയ ജീവനൊടുക്കിയ സംഭവം ഭർത്താവ് കിരണിന് 10 വർഷം കഠിന തടവ്.
May 24, 2022
വിസ്‌മയ ജീവനൊടുക്കിയ സംഭവം ഭർത്താവ് കിരണിന് 10 വർഷം കഠിന തടവ്.
ശിക്ഷാ വിധിയിൽ തൃപ്തരല്ല ന്നു കേരള സമൂഹം വിലയിരുത്തുന്നു. ജീവപര്യന്തം ആഗ്രഹിച്ചിരുന്നു കൂട്ട് പ്രതികളെയും ശിക്ഷക്ക് വിധേയമാക്കണമെന്ന് ബന്ധുക്കൾ.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്.
കൊല്ലം ∙ ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) സ്ത്രീധന പീഡനത്തെത്തുടർന്നു ജീവനൊടുക്കിയ കേസിൽ ഭർത്താവ് എസ്.കിരൺകുമാറിന് 10 വർഷം കഠിന തടവ് വിധിച്ചു . ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങൾ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തിൽ കിരൺകുമാർ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ.സുജിത്ത് വിധിച്ചത്.
ചുമത്തപ്പെട്ട വകുപ്പുകളും ലഭിച്ച ശിക്ഷയും
∙ സ്ത്രീധന മരണം (ഐപിസി 304–എ)– 10 വർഷം കഠിന തടവ് .ആത്മഹത്യാ പ്രേരണ (306)– ആറു വർഷം കഠിന തടവ്, രണ്ടു ലക്ഷം രൂപ പിഴ. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് ,സ്ത്രീധന പീഡനം (498–എ) – രണ്ടു വർഷം കഠിന തടവ്, 50,000 രൂപ പിഴ. പിഴയടച്ചില്ലെങ്കിൽ 3 മാസം കൂടി തടവ് .സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 3 (സ്ത്രീധനം ആവശ്യപ്പെടൽ)– ആറു വർഷം കഠിന തടവ്, 10 ലക്ഷം രൂപ പിഴ. പിഴ അടച്ചില്ലെങ്കിൽ 18 മാസം കൂടി തടവ് ,സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 4 (സ്ത്രീധനം വാങ്ങൽ)– ഒരു വർഷം കഠിന തടവ്, 5000 രൂപ പിഴ. പിഴ അടച്ചില്ലെങ്കിൽ 15 ദിവസം കൂടി തടവ് ,ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നു കോടതി വ്യക്തമാക്കി. ഇതുകൂടാതെ 12,55,000 ലക്ഷം രൂപ പിഴയായും അടയ്ക്കണം. ഇതിൽ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകണം. ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയ കിരണ്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
ശക്തമായ ഡിജിറ്റൽ തെളിവുകൾ നിർണായകമായെന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ് പറഞ്ഞു. വിചാരണ വേളയിലുണ്ടായ വൈകാരിക സംഭവങ്ങൾ മനസ്സിൽനിന്നും മായുന്നില്ലെന്നും ഫോൺ സംഭാഷണങ്ങൾ കോടതിയിൽ കേൾപ്പിച്ചപ്പോൾ വിസ്മയയുടെ മാതാപിതാക്കൾ വിങ്ങിപ്പൊട്ടിയെന്നും മോഹൻരാജ് പറഞ്ഞു. അന്വേഷണം ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്‌പി പി.രാജ്‌കുമാർ പ്രതികരിച്ചു.
സ്ത്രീധനമായി 100 പവൻ സ്വർണം, 1.25 ഏക്കർ സ്ഥലം;
പത്തു ലക്ഷം രൂപയോ കാറോ നൽകാമെന്നായിരുന്നു പറഞ്ഞത്. ഇതനുസരിച്ച് കാര്‍ വാങ്ങി നൽകി. ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു പീഡനം. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു ഭർത്താവിന്റെ ആവശ്യം. അത് മകൾ എന്നോട് പറഞ്ഞു. എന്നാൽ സിസിയിട്ട് വാങ്ങിയ കാറാണെന്നും വിൽക്കാൻ കഴിയില്ലെന്നും ഞാൻ മകളോട് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങിയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു.
സിസിയിൽ വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരിയിൽ ഒരു ദിവസം രാത്രി 1 മണിയോടെ കിരൺ മകളുമായി വീട്ടിൽ വന്നു. വണ്ടി വീട്ടിൽ കൊണ്ടിട്ടു. മകളെ അവിടെ വച്ച് അടിച്ചു. തടയാൻ ശ്രമിച്ച സഹോദരനെയും അടിച്ചതായി പിതാവ് പറഞ്ഞു.
ഭർതൃഗൃഹത്തിൽ മർദനമേറ്റതിനെക്കുറിച്ച് വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മർദനത്തിൽ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഭർത്താവ് വീട്ടിൽ വന്നാൽ തന്നെ അടിക്കാറുണ്ടെന്നും സ്ത്രീധനമായി കൊടുത്ത വണ്ടി കൊള്ളില്ലെന്ന് പറഞ്ഞെന്നും അതിന്‍റെ പേരിൽ തന്നെയും അച്ഛനെയും അസഭ്യം പറഞ്ഞെന്നും വിസ്മയ ബന്ധുക്കളോട് ചാറ്റിൽ പറയുന്നു. വിസ്മയയ്ക്ക് മര്‍ദനമേറ്റ ചിത്രങ്ങളും സന്ദേശങ്ങളും വീട്ടുകാര്‍ പുറത്തുവിട്ടിട്ടുണ്ട്.