പാലക്കാട് പ്രാദേശിക നേതാവിനെ വെട്ടികൊന്നു

News Desk
പാലക്കാട് എലപ്പുള്ളി പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിനെ വെട്ടികൊന്നു. പാറ സ്വദേശി സുബൈർ ആണ് കൊല്ലപ്പെട്ടത് അച്ഛൻറെ മുന്നിലാ യിരുന്നു അരുംകൊല .രണ്ടു കാറുകളിലെത്തിയ സംഘം അഞ്ചു പേരാണുണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ .കൊലയാളികൾ തമിഴ്നാട്ടിലേക്ക് കടന്നു  എന്നാണ് സൂചന. അക്രമികൾ സ്ഥലത്ത് ഉപേക്ഷിച്ചുപോയ കാൽ നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സജിത്തിൻറെ താണെന്ന് നമ്പർ  പരിശോധനയിൽ . ഒന്നര മണിയോടെ കൂടിയാണ് ഈ സംഭവം നടക്കുന്നതാണ് പ്രാഥമികമായി  പറയുന്നത് .ഇരുവരും പള്ളിയിൽ നിസ്കാരം ശേഷം പുറത്തേക്ക് വന്ന സമയം  രണ്ടു കാറുകൾ ഒന്ന് ഇടിച്ചിട്ടു മറ്റേ കാറിൽ  ഉള്ള അക്രമി സംഘം ക്രൂരമായി വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒരുകാ റിൽ രക്ഷപ്പെട്ടു ..ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .കേടായ ഒരുകാർ  ഉപേക്ഷിച്ച് അക്രമികൾ .ഉപേക്ഷിക്കപ്പെട്ട കാറിൻറെ നമ്പർ നേരത്തെ കൊല്ലപ്പെട്ട ആർഎസ്എസ് സജിത്തിനെ കാർ നമ്പർ ആണ് . പ്രാദേശിക നേതാവും കൂടിയാണ് കൊല്ലപ്പെട്ട സുബൈർ അതുകൊണ്ടുതന്നെ രാഷ്ട്രീയ കൊലപാതകം നടപ്പാക്കിയെന്ന് ആരോപണം ഉന്നയിക്കുന്നുണ്ട് .അതിൽ പ്രതിഷേധിച്ച് പ്രവർത്തകർ നടത്തിയ പ്രതിഷേധ വ്യാപകമാണ് . അക്രമിസംഘം തമിഴ്നാട് ഭാഗത്തേക്ക് കടന്ന് എന്ന്  സൂചന . ഗ്രേ കളർ കാർ കടന്ന്ത് തമിഴ് നാട് ഭാഗത്തേക്ക് . പോലീസ് മനസ്സിലാക്കുന്നത് പാലക്കാട്∙ എലപ്പുള്ളിയിൽ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനോട് (43) ആര്‍എസ്എസിനു ശത്രുതയെന്ന് പിതാവ് അബൂബക്കറിന്റെ മൊഴി. അതേസമയം, സംഭവത്തിൽ തെളിവുകിട്ടാതെ രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് പാലക്കാട് എസ്പി പറഞ്ഞു. കൊലയാളി സംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ള കാറാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 5 സിഐമാരടങ്ങിയ സംഘം കേസ് അന്വേഷിക്കുമെന്നും എസ്പി വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തിൽ കൊലപാതകം നടന്ന സ്ഥലത്തെത്തി തെളിവെടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നഗരത്തിന്റെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ നേതൃത്വം പ്രകടനം നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. പിതാവിനൊപ്പം പള്ളിയിലെത്തി ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ വീടെത്തുന്നതിന് മീറ്ററുകൾ മാത്രം വ്യത്യാസത്തിലാണ് കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയത്. ആദ്യത്തെ കാറിലുണ്ടായിരുന്നവര്‍ സുബൈറും പിതാവ് അബൂബക്കറും വീണതിന് പിന്നാലെ മുന്നോട്ട് നീങ്ങി. രണ്ടാമത്തെ കാറില്‍ നിന്നിറങ്ങിയ നാലംഗ സംഘമാണ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ കൊലയാളികൾ ആദ്യത്തെ കാറിൽ രക്ഷപ്പെടുകയായിരുന്നു. രണ്ടാമത്തെ കാർ പഞ്ചറായതിനാൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം.