കെ.എസ്.യു പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവം; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

News Desk

 


കെ.എസ്.യു പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവം; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല


തിരുവനന്തപുരം: ലോ കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യു വനിതാ പ്രവര്‍ത്തകയെ മര്‍ദിച്ച കേസില്‍ എല്ലാ പ്രതികളുടേയും ജാമ്യം തള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കെ.എസ്.യു പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി ഗോകുല്‍ രവിയാണ് അറസ്സിലായത്. കെഎസ്.യു പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ച സംഭവത്തിലും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ മാര്‍ച്ച് 15-നായിരുന്നു എസ്.എഫ്.ഐയുടെ അഴിഞ്ഞാട്ടം. പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ടായിരുന്നു എസ.്എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. തിരുവനന്തപുരം ലാ കോളേജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞിട്് ആക്രമിക്കുകയായിരുന്നു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ അടക്കമുള്ളവരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നു.